Saturday, January 22, 2011

വിശപ്പോളം വരുമോ....

വിശപ്പിന്റെ ആഴങ്ങളില്‍ നിന്നും
രണ്ടൂ കണ്ണുകളെന്നെ വിടാതെ പിന്തുടരുന്നുണ്ട്

വെയിലും നിഴലും ഊഴമിട്ടിരിക്കുന്ന
കൂട്ടിരിപ്പിന്റെ(കന്ദറ)പാലം പിന്നിട്ട്
ആള്‍കൂട്ടത്തില്‍ നിയെന്നെ തിരഞ്ഞപ്പോള്‍
ഞാന്‍ ബോധാവബോധത്തിന്റെ
ചുഴിയിലകപ്പെട്ടിരിക്കുകയായിരുന്നു

ശ്യൂന്യമായൊരു വയറ്റില്‍നിന്നും
നീ നീട്ടിയ കൈയ്യിലേക്കൊരു
പിടിവറ്റെങ്കിലും തരാന്‍ എനിക്കായില്ല.

ഒഴിവുദിനത്തിലെ ഭക്ഷണത്തിലെ കൊഴുപ്പ്
മങ്ങിച്ചതായിരിക്കണമെന്റെ കാഴ്‌ച.

ഒരു മല തന്നെ തിന്നാലും
മാറില്ല നിന്റെ വിശപ്പിന്റെ
ആഴമെന്നെനിക്കറിയില്ലാരുന്നു.

വിശപ്പിന്റെ ഏതോ കോണില്‍ നിന്നും
അന്നത്തിന്റെ മറുകര തേടിവന്ന ചെറുപ്പകാരാ...
ഈ കുടിയേറ്റകാരനോട് പൊറുക്കുക.
വിശപ്പിന്റെ കൂട്ടനിലിവിളിയോളം വരില്ല
കുടിയേറിയവന്റെ ആകുലത.

-----------------------------------------

മിന്നലെറിയും മുമ്പെ ഇടിനാദം
താരാട്ടുപാട്ടും മൂളി വരുന്നുണ്ട്

കവിതയില്‍ കഥ വിതച്ചവര്‍
ഉപന്യാസവും കൊയ്ത്
ഘോഷയാത്രയായി വരുന്നുണ്ട്

കടലില്‍ പുഴയെറിഞ്ഞവര്‍
വലയിലൊരു
മണല്‍‌ ലോറിയുമായി വരുന്നുണ്ട്.