Thursday, July 06, 2006

കവിത: പുഴ

പുഴയുടെ ഉറവകളാദ്യം
ഉരുവം കൊള്ളുന്നത്
കത്തിയാളുന്ന വെയിലില്‍
കടും വേല ചെയ്യുന്ന
കറുത്ത മനുഷ്യന്റെ
തൊലിപ്പുറങ്ങളിലാണ്.

വിയര്‍പ്പിന്റെ ചാലുകള്‍
ശാഖോപശാഖകളായി പിരിഞ്ഞ്
ദാഹിച്ചുവലഞ്ഞ നിലവും കടന്ന്
കുത്തിയൊഴുകുന്ന പുഴതേടിയവ
ഇഴഞ്ഞു നീങ്ങുന്നു.

പുഴയുടെ ഓളം തള്ളലുകള്‍ക്കായാദ്യം
വട്ടം പിടിക്കുന്നത്
ദിക്കുതെറ്റിയ യാത്രക്കാരന്റെ
വരണ്ടുണങ്ങിയ
ഉള്‍തടങ്ങളാണ്.
ഒരു പുഴ മുഴുവന്‍ കുടിച്ചുവറ്റിച്ചാലും
തീരാത്ത ദാഹം
അപ്പോഴയാളില്‍ ബാക്കിയുണ്ടാവും.

പുഴയൊടുങ്ങുന്നതും
ദുരമൂത്ത മനുഷ്യന്റെ
കയ്യിരുപ്പാല്‍ തന്നെ.
പുഴയുടെ ഗര്‍ഭത്തില്‍
നഞ്ജു കലക്കിയും
പുഴയിറക്കങ്ങളില്‍ എടുപ്പുകളെടുത്തും.....................